കോടിപതി


കൊളേജ് ബസ്സിനുള്ളൊരു-
രൂപ കിട്ടാന്‍‍,
ഉപ്പ അന്നേല്‍പ്പിച്ചതാ.
കടക്കാരന്‍ ചേക്കൂനെ..

“പണമില്ലെങ്കിലെന്തിന്,
തോളിലൊരു ബാഗും,
ഇന്‍സൈഡുമായി,
വേഷം കെട്ടണം..??”
ഇന്നുമൊരു പ്രതികാരമായിട്ടാ..
കുബേരന്റെ ചോദ്യം‍
കനലായെരിയുന്നുള്ളില്‍..
ഒപ്പം,
അപമാനിതനായെന്‍
ഉപ്പയുടെ മുഖവും..

കാലങ്ങള്‍ കഴിഞ്ഞിന്നലെ,
ഒമ്പതു രൂപക്കൊരു കിലോ-
കപ്പലണ്ടി വാങ്ങി,
ബാക്കിയിരിക്കട്ടെന്ന്
പറയാന്‍..
കണ്ണീരായുറ്റിയ-
അമര്‍ഷമെന്നെ,
അനുവദിച്ചില്ല....!!!

ബാല്യം


പെറ്റുവീണന്നു മുതല്‍
കരഞ്ഞ്,
ചിരിച്ച്,
അമ്മതന്‍ ലാളനയില്‍ കൊഞ്ചി,
പരുക്കന്‍ വാദ്യാരെ,
ചൂരലടി വാങ്ങി,
കാതിനും കൈക്കും തന്ന
ചെഞ്ചന്ദ്രികയിലൂതി,
പിന്നെന്നോ..അമ്പലം തോറും,
നീലനായ് -പമ്മി
രാധകളേം കാത്ത്,
ശേഷമൊരുത്തിയെ
മിന്നുകെട്ടി,
അവള്‍ക്കൊരു “പെമ്പര്‍ന്നോനായ്”
അവളുടെമോന്റച്ഛനായി,
അപ്പൂപ്പനായിങ്ങനെ
ജീവിച്ചുതീര്‍ക്കുമ്പോഴും,
നഷ്ടമായെന്ന് തോന്നുന്നു,
എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും....






ഉണ്ണിതട്ട- വാഴയുടെ പൂവ്

ഹംസഗീതം


ഇനിയധികം
കാലമില്ലെന്നു-
റപ്പയതാവാം..
ഹംസഗീതം പാടുന്നത് വെറുതെ..

അന്നോളം പാടിയ
അപസ്വരങ്ങളും,
തിന്നൊടൊക്കിയ മീനുകള്‍,
ചെയ്തുകൂട്ടിയക്രമങ്ങള്‍,
അരികിലെത്തിയപ്പോള്‍
കാലില്‍ കൊത്തി
മുറിവേല്‍പ്പിച്ചതുമെല്ലാം
മറന്ന്,
മധുരമാം ശ്രുതി മാത്രം
വര്‍ണ്ണിച്ച്,
വഴ്തപെട്ടവളാ‍ക്കി-
ലോകമവളെ..!!!

ഇന്നിന്റെ നേതാവും,
ബുദ്ധിജീവിയും
തഥൈവ:...!!!