നിന്നെയും കാത്ത്..തനിയെ...


വേഴാമ്പലായ്,
കേഴുന്നു ഞാന്‍ – നിന്‍
പ്രണയത്തിന്‍,
തണലില്‍
ചാഞ്ഞുറങ്ങാന്‍
വേനലിന്‍ ബാഷ്പത്തില്‍
ഉരുകുന്നു ഞാന്‍ –നിന്‍
സ്നേഹാമ്ര് തത്തില്‍
ആറാടുവാന്‍…

ഉരിയാടാനറിയാതെ,
നിന്‍സുഖ കാവ്യങ്ങള്‍
തനിയെ മറിയുന്നു
താളുകകളായ്….
കാലത്താല്‍ മായുന്ന
പ്രണയാക്ഷരങ്ങള്‍
ചൊല്ലിപ്പഠിപ്പിക്കാനെന്നെത്തും നീ…..

പതിയെ വിരിയുന്ന
പനിനീരായ് നിന്‍ മുഖം
നിത്യ വസന്തമാണെന്റെ നെഞ്ചില്‍…
ഇടവഴിതോറും
നിന്‍പാദമുദ്രകള്‍,
തിരയുന്നുഞാനുമിന്നേകാകിയായ്……..

വടകര നായ പറഞ്ഞത്.....


അരിയുടെ വില
കൂടും...കുറയും,
ഏമാനതൊരിക്കലും,
വാങ്ങാതിരിക്കില്ല -
തിന്നാതിരിക്കില്ല..!!

ബാക്കിവന്നത് പി-
ന്നെച്ചിലാവും..
അതു നക്കി ഞാനും
ഇങ്ങനെ കൂടും
വരും കാലമത്രയും.....








*വടകര ഒരു നായ പറഞ്ഞതാണത്രെ ഇത്..
വടകരക്കാര്‍ ദയവായി ക്ഷമിക്ക....


ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര ബ്ട്ട്” നടക്കുന്ന കാലത്ത് സ്ഥിരമായി ഉപമിക്കാറുള്ളത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???