താക്കോല്‍


കാമദാഹത്താ-‍
ലാര്‍ത്തനാദം മുഴക്കി,
അവനവളെ പുല്‍കി‍,
നിമിഷം കൊണ്ടവളുടെ,
പേറെടുത്ത് പലര്‍ക്കായ്...
എന്നിട്ടുമിന്നും,
സ്വന്തമെന്നു പറയാന്‍,
മറ്റൊന്നുമില്ലാതെ,
ചെറിയൊരു ചരടില്‍,
തൂങ്ങികിടക്കുന്നു,
ചുവരില്‍,
മറ്റൊരങ്കത്തിന്,
തക്കം പാര്‍ത്ത്..!