താക്കോല്‍


കാമദാഹത്താ-‍
ലാര്‍ത്തനാദം മുഴക്കി,
അവനവളെ പുല്‍കി‍,
നിമിഷം കൊണ്ടവളുടെ,
പേറെടുത്ത് പലര്‍ക്കായ്...
എന്നിട്ടുമിന്നും,
സ്വന്തമെന്നു പറയാന്‍,
മറ്റൊന്നുമില്ലാതെ,
ചെറിയൊരു ചരടില്‍,
തൂങ്ങികിടക്കുന്നു,
ചുവരില്‍,
മറ്റൊരങ്കത്തിന്,
തക്കം പാര്‍ത്ത്..!

നീല കളറുള്ള പേന.


കന്നിപ്രസവത്തില്‍,
സ്നേഹാക്ഷരങ്ങള്‍...
തുടര്‍ന്നൊരുപാട്,
കനവുകള്‍... നിനവുകള്‍...
പിന്നീടൊക്കെയും,
പരാതികള്‍...
വൈകല്യം തീണ്ടിയ
കണ്ണീര്‍ പൂക്കള്‍...
അവസാന സന്തതിയായൊരു
ചരമക്കുറിപ്പും...!
നീല കളറുള്ളയെന്‍ -
പേന വീണ്ടും..
അനാഥയാവുന്നു -
നീകാരണം........‍....

അറിയില്ല..!


നിന്നെങ്ങനെ-
അറിഞ്ഞു ഞാന്‍...??
അറിയില്ല..!
പിന്നെങ്ങനെ-
അടുത്തു നാം..??
അറിയില്ല..!
നിനക്കായ് ഞാനും,
എനിക്കായ് നീയും
കരഞ്ഞുവോ..??
അറിയില്ല..!
നിന്‍ സാമീപ്യം ഞാനും,
എന്നെ നീയും,
ആശിപ്പോ ഇന്ന്..?
അറിയില്ല..!
ഇനിയിവയ്ക്കുത്തരം കാണാതെ,,
വീണ്ടുമെങ്ങനെ നാമൊന്നിക്കും?
അക്കരെയിക്കരെ വ്ര്`ഥാ-
അലയുകയല്ലാതെ..