ബാല്യം


പെറ്റുവീണന്നു മുതല്‍
കരഞ്ഞ്,
ചിരിച്ച്,
അമ്മതന്‍ ലാളനയില്‍ കൊഞ്ചി,
പരുക്കന്‍ വാദ്യാരെ,
ചൂരലടി വാങ്ങി,
കാതിനും കൈക്കും തന്ന
ചെഞ്ചന്ദ്രികയിലൂതി,
പിന്നെന്നോ..അമ്പലം തോറും,
നീലനായ് -പമ്മി
രാധകളേം കാത്ത്,
ശേഷമൊരുത്തിയെ
മിന്നുകെട്ടി,
അവള്‍ക്കൊരു “പെമ്പര്‍ന്നോനായ്”
അവളുടെമോന്റച്ഛനായി,
അപ്പൂപ്പനായിങ്ങനെ
ജീവിച്ചുതീര്‍ക്കുമ്പോഴും,
നഷ്ടമായെന്ന് തോന്നുന്നു,
എന്റെ ബാല്യം-
വള്ളീ നിക്കറീട്ട്-
മൂക്ക് കൈതന്ണ്ടയിലൂടൂരച്ച്,
തെച്ചിപഴമറുത്ത്
ഉണ്ണിമാങ്ങയുമുണ്ണിതട്ടയും തിന്ന്,
കറപറ്റിയ കാലം...
നിലാവിലെന്നും,
തോളിലിട്ടുറക്കാന്‍ മൂളിയ -
രാരീരവും...
എന്‍പ്രിയ അച്ഛ്നും....






ഉണ്ണിതട്ട- വാഴയുടെ പൂവ്