മാറാട്ടില്‍ ഒരു സന്ധ്യ...


പഴകിപ്പിഞ്ഞിയ
കൈലിയുടുത്ത്,
തേച്ചൂ വെളുത്തൊരു
ചരടു കടിച്ച്,
അനുരാഗ ചാകരയായ്
നാണം കുണുങ്ങി,
അരയന്റെ വരവും
കാത്തിരുന്നവള്‍

ചാളതന്‍ വാസന
വിയര്‍പ്പിലലിഞ്ഞവര്‍
ഒന്നായി തീര്‍ന്നൊരു
സന്ധ്യാ നേരം
നാലായി പിടഞ്ഞീ
മണപ്പുറത്ത്,
തിരയേറ്റ് വെയിലേറ്റ്
നനഞ്ഞുണങ്ങി,,

ഇന്നുമീ സന്ധ്യ തന്‍
വശ്യമാം ചോപ്പിലും
നിഴല്‍ വീഴ്ത്തി പാറും
ശവം തീനി പറവകള്‍..
തിരയുന്നതെന്തെ-
ന്നറിയില്ലെനിക്ക്
സൂതയോ.... മത്തിയോ
അരയന്റെ നിണമോ...???