യാത്ര


അന്നൊരു
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...

യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....

ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...

കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും

വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...

x x x x x x x x

ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..

ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....