ഇക്കുറി കൊയ്ത്തിനായ്...


ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..
പാടത്തെ ചേറില്‍ മലക്കം മറിഞ്ഞൊന്ന്,
തിത്തകം തയ്യകം ആര്‍ത്തിടേണം,
അങ്ങേകരയിലെ കാര്‍ത്യാനിയമ്മേടെ,
കുറിയരികഞ്ഞികുടിച്ചീടണം...
ഇക്കുറിപാടത്തെ കൊയ്ത്തിനായീ-
ഞാ‍നുമെന്നച്ഛന്റെ കൂടെ വരും....
വാനിന്റെ തൂണുപോലംബരചുംബികള്‍,
ഒരുയുഗമത്രയും കാര്‍ന്നുതിന്നു..
മരുഭൂപൊഴിക്കുന്ന കണ്ണുനീര്‍തുള്ളിപോല്‍-
എന്നോര്‍മ്മയെല്ലാം വരണ്ടിടുന്നു..
തുമ്പിയും തൂമ്പയും മാടി വിളിച്ചിടും
നിദ്രകള്‍ മാത്രമെന്‍ കൂട്ടിനായി...
ആരോ പാടുന്ന ദപ്പു പാട്ടിന്നീണം-
ഇന്നെന്‍ മിഴികള്‍ക്ക് താരാട്ടുമായ്....
ഇനിയെന്റെയച്ചനെ കണ്ടിടേണം...
പാടത്തിറങ്ങി കൊയ്തിടേണം....!
ഇക്കുറി പാടത്തെ കൊയ്ത്തിനായീ,
ഞാനുമെന്നച്ഛന്റെ കൂടെ വരും..
ചെറുമികള്‍ പാടുന്ന കൊയ്തുപാട്ടി-
ന്നീണത്തില്‍ പൊന്‍കതിര്‍ കൊയ്തെടെക്കും..




യന്ത്രങ്ങള്‍ വന്ന് കൊയ്യട്ടെ......!!!!!




മകനേ മറക്ക നീ -
നിന്നച്ഛനെ,
നിന്നച്ഛന്‍ നടന്നൊരാ വരമ്പിനെ,
നനവേറ്റ ചേറിനെ,
ചേറിലെ ഞണ്ടിനെ, മീനിനെ,
മറക്ക നീ-
മകനേ.. മറക്ക നീ...
വേനലിരമ്പം വന്ന രാവില്‍,
സര്‍വ്വതും മുങ്ങിയശേഷമായി..
നമ്മളു കൊയ്ത -
വയലുകളൊക്കെയും,
നമ്മുടേതാവാന്‍ മറന്നുപോയീ....
അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്‍
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന്‍ നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...
കരിവാണ്ട തോളത്ത് കറ്റയേല്‍ക്കും മുമ്പ്-
ഉത്തരമച്ഛനെ താങ്ങി നിന്നു..
ചാണകം തഴുകിയാ
മുറ്റത്ത് കോണിലായ്,
പൂവാലി മാത്രം കരഞ്ഞു നിന്നൂ....
പിറ്റേന്ന് കൊടികളിറങ്ങി പലതായി,
കൊയ്ത്ത് പാട്ടും മുഴങ്ങി വീണ്ടും,
പാര്‍ട്ടിയും ബന്ദും തീര്‍ന്നിട്ട് കൊയ്യാ-
മെന്നവര്‍ പാടി പതിയെ മുങ്ങി..!!

മകനേ മറക്ക നീ
മറക്ക നീയെല്ലാം..
തുമ്പിയും തൂമ്പയും,
കുറീയരിക്കഞ്ഞിയും,
എല്ലാം മറന്ന് നീ-
പതിയെ മയങ്ങുക,
യന്ത്രങ്ങള്‍ വന്നിതും കൊയ്തിടട്ടെ......!!!!!



5 comments:

ആര്‍ബി said...

അച്ഛനൊഴുക്കിയ
വിയര്‍പ്പിനെ സൂര്യന്‍
ഒപ്പിയെടുത്തില്ലേല്‍,
പൊങ്ങിയേനേ...
ഇന്നാളുമത്രയും കണ്ടിട്ടില്ലാത്ത,
ഇതിലും വലിയൊരു പൊങ്ങന്‍ വെള്ളം,
ഇന്നതിന്‍ നോവായി,
അച്ഛന്റെയുള്ളിലിന്നോളം
പൊള്ളിയ കനലുണ്ട് പോല്‍...

Unknown said...

ഈ കൊയ്ത്ത് മന്‍സില്‍ പോയക്കാലത്തിന്റെ ഒരു സൌന്ദര്യം ഉണ്ടാക്കി നല്ല കവിത

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പഴമയും,പുതുമയും,
നാണയപുറങ്ങള്‍ പോലെ,
രണ്ടു പുറങ്ങളായ്‌ നിന്നു.
കവിതകളും;പിന്നെ ഹ്ര്യദയവിശാലത വിളിചോതുന്നു കരുത്തു പകരാത്തയാഥാര്‍ത്യം.
നല്ല കവിത

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

മണിലാല്‍ said...

രാവിലെ എഴുന്നേറ്റ് സൂര്യനെ കാണുക.കണ്ണ് കൂടുതല്‍ തെളിയും