പിന്‍വിളി

മുംബൈയിലെ തെരുവില്‍ നിന്നും
പത്ര താളുകളില്‍ തെളിഞ്ഞ യാസര്‍ എന്ന ബാലനെ അനുസ്മരിക്കുന്നു
ഈ എളിയ വരികളിലൂടെ


മോന്തിവെയില്‍ അണ‍ഞ്ഞുപൊയീടുന്നു
പൈകിടാങ്ങളിക്കരെ നീന്തിക്കടക്കുന്നു..
ദീപം കൊളുത്തി, പാഠങ്ങള്‍ ചൊല്ലുവാന്‍,
കുഞ്ഞെന്തേയിന്നും നീ കുടിയണഞ്ഞില്ലാ..
ഉച്ചയ്ക്കൂണിനായ് അരിവാങ്ങി വന്നില്ല
ഒരു ചോറുരുളക്കൊപ്പമെന്‍ വിരല്‍ കടിച്ചീല
പമ്പരം തേടി നീ ഒച്ച വെച്ചീല
നീയിന്നിതെവിടെ പോയ്
പട്ടം പറത്തിയും കാല്‍ പന്തു തട്ടിയും
കുട്ടിയും കോലുമായ് കളി പറഞും,
നുകം വാണ്ട വരമ്പിലോടുന്ന
പീക്കിരിസെറ്റിലും നീയില്ലല്ലോ..

x x x x x

രതിസ്രവം മണക്കുന്ന
മറുപിള്ളകള്‍ ചീഞ്ഞ് നാറുന്ന
മഹാ നഗരസമുച്ചയനിഴലില്‍
നീയും
ലഹരിയില്‍ നീറി മരിക്കയായോ

കുഞ്ഞേ കെള്‍ക്കൂ..
നിന്നമ്മവിളിക്കുന്നു ഉണ്ണാന്‍,
മാറിലള്ളിപ്പിടിച്ചുറങ്ങാന്‍,
നെറ്റിയില്‍ അമ്ര് തഭിഷേകം ചെയ്യാന്‍
കുഞ്ഞി ക്കൈകളിലെരിയുന്നു
മൂകനായ് നിന്‍ ബാല്യം
ഏതോ ലൊകത്തിലലഞ്ഞു നിന്‍ കൈകള്‍ നീളുന്നു
എച്ചില്‍ പാത്രങ്ങല്ലില്‍ പോലും......
മറക്കന്‍ ശ്രമിക്കയോ നീപണ്ട്
ചെറു മീന്കോരി നടന്നതും
ഈര്‍ക്കിലില്‍ കോര്‍ത്തച്ചിങ്ങയെറിഞ്ഞതും

ഈ കാണുന്ന ചിത്രമെന്‍ കുഞ്ഞാണു - തീര്‍ച്ച
നീ വരും നാളെ
എന്‍ മടിയില്‍ കാലൂന്നി
നെറ്റിയില്‍ മുത്തുവാന്‍.............

കയ്യൊപ്പ്

പ്രവാസത്തിന്റെ
തീപൊള്ളുന്ന പാതകളിലിന്നു..,
ഞാനും,,,,

പ്രിയ സോദരാ,
ആശിര്‍ വാദങ്ങളാശിക്കുന്നു - ഒപ്പം
കറകളഞ്ഞ സ്നേഹവും..
ദൈവരക്ഷയുണ്ടാവാട്ടെ-
എന്ന പ്രാര്‍ഥനയാല്‍‍...

ആര്‍ബി - റിയാസ് ബാബു
മാമല നാട്ടിന്‍ മലപ്പുറത്തിന്‍‍
എടവണ്ണയില്‍ നിന്നിക്കരെ
ഖത്തറിലെത്തിയിട്ട്,
ജോഡി വര്‍ഷങ്ങളാവുന്നു ,,,

സ്വപനങ്ങളും ചില
മൌന നൊമ്പരങ്ങളും
തൂലികയാല്‍ കടലാസില്‍ പേറെടുത്തപ്പൊള്‍...
ആരും കാണാതെ സൂക്ഷിചുവാദ്യം ...
പിന്നെ പലതും മാനം കണ്ടു
പലപ്പോഴായി..

ഇന്നിപ്പോഴും കുറിക്കാറുണ്ട്....
മുറിഞ്ഞുപോയെന്‍ സൌഹുദം..
കരിഞ്ഞുതീര്‍ന്നെന്‍ കനവുകള്‍...
പിന്നങ്ങനെ പലതും...
മനസ്സിന്റെ ആത്മ ശാന്തിക്കായ്.....

വിഷുക്കണി

കണി -കണി
പുലര്‍ചെയമ്മയെന്‍
കണ്ണു പൊത്തി
പതിയെനടത്തി..
മുറിയിലെന്‍ കണ്‍നിറഞ്ഞു...
ക്രിഷ്ണന്‍ -പാടാനറിയാതെ,
പുല്ലങ്കുഴലുമായ്....
നീലനല്ലതെയൊരു ,
പ്രതിമമാത്രം

വെള്ളരിതന്‍ നൈര്‍മല്യമില്ല-
തില്‍ നിന്നും
അസഹ്യമാം ഫ്യുരുഡാന്‍ മണം
പരക്കുന്നു,,
കൊന്നതന്‍ നിറത്തിനു,
മലയാളിത്തമശേഷമില്ല..!!
ഉണങ്ങി ചുങ്ങിയവിദേശിമാത്രം...
കേട്ടു,വിഷുപക്ഷി പാടുന്നു
ബോംബിനലര്‍ച പോല്‍...
എന്‍ബാല്യമൊര്‍ത്തിരുന്നു-ഞാന്‍
പിന്നന്തിയിലെന്‍ കൊച്ചനിയനുരിയാടുന്നു,
വിഷുവിന്റെ പൊയ്മുഖങ്ങള്‍..
പുസ്തകത്താളിലിനിയും,,,
മഷിമാഞ്ഞിട്ടില്ലാത്തവസന്തകാലം........

ശേഷ ക്രിയ

ഇന്നോളം കത്തിയമര്‍ന്ന,
ചെറുപൈതങ്ങള്‍ക്ക്
ശേഷക്രിയക്കൊരു -കളം
ഞാ‍നെവിടെ തീര്‍ക്കും..
വൈറ്റ് ഹൌസിനുമ്മറക്കോലായില്‍,
അഗ്നികുണ്ഡമൊരുക്കട്ടെയൊ.. ??
ബുഷ്- നിന്‍ കാല്‍പാദങ്ങളിലൊരു റീത്തും.....
ഇറാഖിലേം പാലസ്തീനിലേം,
ചോരയെടുത്തൊരു ചുട്ടികുത്തി,
ചീവീടു കരയാത്ത

അഫ്ഗാന്‍ കുന്നുകളില്‍
ഓടിയോടി,
എന്നമ്മമാരുതിര്‍ത്ത-
കണ്ണീര്‍ ഗംഗയില്‍,
ഒഴുക്കട്ടെ ചിതാഭസ്മം......

ഓര്‍മ്മക്കൂട്ട്


മൌന മെഘങളേ…
ശാന്തതീരങളേ…
കരയനനുവദിക്കൂ….
ഒന്നു കരയാഅനനുവദിക്കൂ…
വര്‍ഷമെ ശീഷിരമേ,,
കാറ്റിന്‍ സുഗന്ധമേ,,,
പാടാനനുവദിക്കൂ ,,,,,,വ്യഥകള്‍
പടാനനുവദിക്കൂ,,,,,,,

നൂലറ്റ പട്ടം പോല്‍….
പുഞ്ച വയല്‍ വരമ്പില്‍
ആപ്പൂപ്പന്‍ താടിയായ്
ഓടിക്കളിചതും
മറക്കാനനുവദിക്കൂ
കാലമേ,,,
മറക്കാനനുവദിക്കൂ….

ഇത്തിരി ചേറുമായ്
മണ്ണപ്പം ചുട്ടതും…
കണ്ണാരം പൊത്തിനമ്മള്‍..
കുസ്രുതി കളീചതും….
വെറുക്കാനനുവദിക്കൂ… പ്രിയ സഖി നീ......
അകലാനനുവദിക്കൂ…….




‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദ് ശബ്ദം നല്‍കി..
ഓഡിയോ ഇതാ ഇവിടെ

നഷ്ടസ്വപ്നങ്ങള്‍

സ്നേഹത്തിന്‍ മുകിലെങ്ങോ പെയ്തൊഴിഞുവോ?
പിരിശത്തിന്‍ നിറമാരോ മായ്ചിടുന്നുവോ??

ദീപം മെല്ലയണഞ്ഞു..
പുതു വെട്ടം താനെയകന്നു
ഇരുളാല്‍ നിറയുന്നുള്ളം - ഏതൊ
വാല്‍സല്യം തേടിയലഞു…

കഥകള്‍ രചിക്കാതെ
കവിത കുറിക്കാതെ
മലയും പുഴയും തെങിടുന്നൂ……
നീറുന്ന ഹ്റ്ദയത്താല്‍
പാടാനറിയാതെ
പറവകള്‍ കൂടണഞ്ഞൂ…………….
ഞാനും….
മൌനമായ് തേങ്ങിടുന്നൂ……
‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി....

എന്നിട്ടും......

സൂര്യന്‍ മറഞ്ഞതോ,
പകല്‍ വിതുമ്പിയത്..
താരം മറഞഞതോ,
രാവൊളിച്ചത്..
മേഘം കരഞ്ഞതില്‍,
വേനല്‍ വഴിമാറിയില്ലേ..!!.
ചീവീടുണര്‍ന്നതില്‍,,
ഇരുട്ട് സ്വയം മറഞ്ഞുവോ...
പൊന്നോമന കരഞ്ഞതില്‍,
മാത്ര്`ത്വം കണ്ണീര്‍വാര്‍ത്തുവോ...
കാറ്റിന്റെ പിണക്കത്തില്‍,
പുഷ്പം നിഷ്ചലമായ്...
മഴ വരാഞ്ഞതാവാം,
മാക്രികള്‍ കരയാന്‍ മറന്നത്...
സ്വപ്നം വഴി മറന്നതില്‍,
നിദ്രയെന്നില്‍ന്നിന്നോടി ദൂരെ
തൂലിക തന്‍ പിണക്കം,
കടലസെഴുത്താല്‍ നിറഞ്ഞില്ല..
.....................................
.....................................
ഞാന്‍ നിന്നെ കൊതിച്ചന്ന്,
നീയെന്നെ വെറൂത്തുവല്ലേ..
നീയെന്നെ വെറുത്തിട്ടുമിന്നും- പക്ഷെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു......

മരീചിക

ഇന്നു ഞാനറിയുന്നു,
എനിക്കുള്ളതല്ലൊന്നും..!
മിഥ്യ..എല്ലാം മരീചിക
എന്‍ നേത്രമാരോ മറക്കുന്നു,
ആഗ്രഹിക്കുന്നെല്ലാം വെറുതെ
നല്‍കില്ലയാരും- അറിയാം
കയ്യാളുന്നുവെല്ലാംചില മേലാള വര്‍ഗ്ഗം...!!
ആത്മസുഹ്രുത്ത്-അന്ന്യമാണെനിക്ക്..
എങ്ങു തിരിഞ്ഞാലും,
ഇരുള്‍ മാത്രമീഭൂവില്‍..
തപ്പുന്നു തീരയുന്നുവെങ്കിലും,,
ഏതോ ചിലസ്നേഹ ജന്മങ്ങളെ

മൌന നൊമ്പരം

നീയിന്നെന്‍ നൊമ്പരം
വീണുടഞ്ഞ പൊന്‍‍കുടം
നീലരാവില്‍ നിന്‍ മുഖം
മാഞ്ഞു പോകും താരകം
പാതിരാ കിനാക്കളില്‍..
നീയിന്നുമെന്നോര്‍മ്മയില്‍

കാറ്റായ് വന്നീലല്ലോ – നീ
മഴയായ് പെയ്തീലല്ലൊ
കാലം കണ്ണീരുമായ്
മൌന മേഘങ്ങളായ്..

നിന്‍ മിഴിയിണതന്‍
വെണ്‍ നീലിമയില്‍
വെണ്ണില തിങ്കള്‍…
സ്നെഹാ‍ര്‍ദ്രമായ്,,

ആദ്യം നാം കണ്ട നാള്‍…
പ്രേമം പൂവിട്ട നാള്‍
പറയാന്‍ വയ്യാതെ നാം
കനലായ് നീറീലയോ..

ആ നിമിഷങ്ങള്‍ തന്‍
ഓര്‍മയിലിന്നും
പൌര്‍ണമിതിങ്കള്‍
അനുരാഗിയായ്…